Pages

Tuesday 9 October 2018

ഖുർആൻ ഹദീസ് പഠന കോഴ്സ്

ക്ലാസ് -9
സൂറത്തുദ്ദാരിയാത്ത് 1-11



കേൾക്കുക കൈമാറുക

Tuesday 2 October 2018

സദ് വിചാരം 

അള്ളാഹുവിൽ പ്രതീക്ഷ വെക്കുക 
പ്രവാചകന്മാരുടെ ജീവിതത്തിൽ നിന്ന് പാഠമുൾക്കൊള്ളുക 


കേൾക്കുക കൈമാറുക ....

Sunday 23 September 2018



നന്മ മുടക്കികൾ


.. مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ
നന്‍മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ (ഒരാളെയും നീ പിൻപറ്റരുത് ) (സൂറ:അൽ ഖലം 12)

ഖുർആൻ ഹദീസ് പഠന ക്ലാസ് ഒരു ആസ്വദനമായി മാറിയിരിക്കുന്നു.. ഓരോ ആഴ്ചയും പഠിതാക്കളുടെ വിലയുരുത്തലുകൾ വലിയ പ്രചോദനം നൽകുന്നതാണ്..
നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എന്ന പ്രവാചക വചനം പ്രാവർത്തികമാക്കുക എന്ന് തന്നെയാണ് ലക്ഷ്യം..

ഏറ്റവും മഹത്വമുള്ള ഒരു സൽകർമ്മമായി ഇത് നില നിൽക്കെതന്നെ,ഇത്തരം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും,ജനങ്ങളെ ഇതിൽ നിന്ന് തടയാനും ചിലരുണ്ട് എന്നത് അങ്ങേയറ്റം സങ്കടകരമായ ഒരു വസ്തുതയാണ്...

പ്രവാചകൻ (സ്വ) യുടെ പ്രബോധനത്തിന്റെ തുടക്കത്തിൽ മുശ്രിക്കുകൾ പയറ്റിയത് ഇതേ അടവായിരുന്നു..
"ഖുർആൻ പാരായണം ചെയ്യുന്നിടത്ത് നിങ്ങൾ ശബ്ദമുണ്ടാക്കുക"എന്നായിരുന്നു നേതാക്കൾ നൽകിയ കൽപ്പന,കാരണം ഖുർആൻ കേൾക്കാൻ ഇടയായാൽ തങ്ങളുടെ ലാഭങ്ങൾക്ക് അത് തടസ്സമാകും എന്നവർക്കറിയാമായിരുന്നു. അവരെ പിൻപറ്റിക്കൊണ്ട്,സ്റ്റേജ് കെട്ടി,കസേര നിരത്തി പ്രഭാഷണം തുടങ്ങുമ്പോൾ കലഹമുണ്ടാക്കി തടസ്സപ്പെടുത്തിയിരുന്നു നമ്മുടെ നാട്ടിലും  ചിലരൊക്കെ. എന്നാൽ ഇന്ന് സ്റ്റേജ് പോലും കെട്ടാൻ അനുവദിക്കില്ല എന്ന നിലയിലാണ് ചിലർ.

അയാൾ പറയുന്നത് കേൾക്കരുത് എന്ന് പറയുമ്പോൾ അവിടെ കേൾവിക്കാർക്ക് സ്വാതന്ത്ര്യമുണ്ട്, കേൾക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ. എന്നാൽ അയാളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് പറയുമ്പോൾ കേൾവിക്കാരന്റെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ അയാൾ പറയുന്നത് കേൾക്കരുത് എന്ന് പറയുന്നതിനെക്കാൾ അപകടകരമാണ് അയാളെക്കൊണ്ട് പറയപ്പിക്കരുത് എന്നത്.

ഖുർആനും തിരു സുന്നത്തും  ഇസ്‌ലാമിക അടിസ്ഥാനങ്ങളും  മുൻകാമികളുടെ മാർഗമനുസരിച്ച്  വ്യവസ്ഥാപിതമായി പഠിപ്പിക്കുന്ന കൊഴ്സ്  നമ്മുടെ ബ്രാൻഡല്ലെന്ന് പറഞ്ഞ് തടസ്സപ്പെടുത്തുന്നവർ നന്മ മുടക്കികൾ  തന്നെ.

ശരിയായ അറിവ് സമൂഹത്തിന് ലഭിക്കുന്നത് ഏത് മാർഗത്തിലായാലും അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്,മുടക്കുകയല്ല..

അവഗണന കൊണ്ടോ ആക്ഷേപങ്ങൾ കൊണ്ടോ എഴുത്ത്ക്കാരുടെ കൈ അറുത്ത് മാറ്റാനോ പ്രഭാഷകന്മാരുടെ നാവ് പിഴുതെടുക്കുവാനോ ഇവർക്കാകില്ല.നന്മ ചെയ്യുകയുമില്ല, ചെയ്യാൻ അനുവദിക്കുകയുമില്ല....

നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ വെപ്രാളം കാട്ടിയവർ ഇപ്പോൾ അതെന്ത് ചെയ്യും എന്നാലോചിക്കുകയാണ്, മുടക്കാൻ എളുപ്പമാണ്....എന്നാൽ വലിയ അദ്ധ്വാനങ്ങളും സ്വപ്‌നങ്ങലുമാണ്  എളുപ്പത്തിൽ ഇല്ലാതാക്കുന്നത് എന്നോർക്കണം..

പരോപകാര വസ്തുക്കൾ തടയുന്നത് പോലും മതത്തെക്കളവാക്കലാണെങ്കിൽ, മത കാര്യങ്ങളിൽ മുടക്കം നിൽക്കുന്നത് എത്ര വലിയ പാപമായിരിക്കും...

അധികാരം അലങ്കാരമല്ല അമാനത്താണ്,ചോദ്യം ചെയ്യപ്പെടുന്നതാണ്. വീഴ്ച വരുത്തിയാൽ കത്തിയാളുന്ന നരകത്തിൽ കരിഞ്ഞമരേണ്ടി വരും,തീർച്ച.

അബ്ദു ശഹീദ് ഫാറൂഖി 

Thursday 13 September 2018



മുഹറം മാസവും ശിയാക്കളും

ആരാണ് ശിയാക്കൾ ...?

ഖർബലയും ശിയാ വിശ്വാസവും.

മുഹറം നഹ്സിന്റെ മാസമോ..?



കേൾക്കുക കൈമാറുക 

Tuesday 11 September 2018


മുഹറം മാസവും ആശൂറാ നോമ്പും

അബ്ദു ശഹീദ് ഫാറൂഖി 



      കേൾക്കുക കൈമാറുക. .... 

Monday 10 September 2018

ഖുർആൻ ഹദീസ് പഠന കോഴ്സ് -5
ക്ലാസ് -8
സൂറ :അത്തൂർ - 45-49


കേൾക്കുക കൈമാറുക 

Friday 7 September 2018


കൂടെക്കൂടികൾ

സമൂഹത്തിൽ നല്ലപിള്ള ചമയാൻ ചിലർ പല അടവുകളും പയറ്റാറുണ്ട്...  മുസ്‌ലിം നാമ ധാരിയായിക്കൊണ്ട് ഇസ്‌ലാമിക നിയമങ്ങൾക്കെതിരെ സംസാരിച്ചാൽ പൊതു സമൂഹത്തിൽ എളുപ്പത്തിൽ മാർക്കറ്റ് കിട്ടുമെന്നും,അത് വഴി ഒന്ന് ഷൈൻ ചെയ്യാമെന്നും,അയാൾ കടുംപിടുത്തമുള്ളവനല്ല എന്ന് തന്നെക്കുറിച്ച് അഭിപ്രായം വരുമെന്നും ചിലർ ദരിച്ചിരിക്കുന്നു.. 
പരിശുദ്ധ ഇസ്‌ലാം  പ്രസ്താവിച്ചിട്ടുള്ള നിയമങ്ങൾ നിത്യ പ്രസക്തമാണ്, എന്നാൽ അതിനെതിരെ വരുന്ന അഭിപ്രായങ്ങൾക്ക് കയ്യടിക്കുമ്പോൾ ഇസ്‌ലാമിക നിയമങ്ങൾക്കെതിരെയാണവർ മുന്നോട്ട് വരുന്നത്...
സമൂഹത്തിൽ ഒരു സൽപ്പേര് കിട്ടാനാണ് അവർ ശ്രമിക്കുന്നതെങ്കിലും മതത്തെയാണവർ കളവാക്കുന്നത് എന്നോർക്കുന്നത് നന്നാവും.
"വിശ്വസികളോടൊപ്പം നിൽക്കുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പമാണ് എന്ന് പറയുകയും അവരുടെ പിശാചുക്കളുടെ കൂടെക്കൂടുമ്പോൾ ഞങ്ങൾ നിങ്ങളുടെ കൂടെയാണ് " എന്ന് പറയുന്ന കപടന്മാരെക്കുറിച്ച് ഖുർആൻ വിവരിക്കുന്നുണ്ട്.
നരകത്തിലെത്താൻ കാരണം പറയുന്നേടത്ത്  നരക വാസികളുടെ സംസാരം ഖുർആൻ പറയുന്നിടത്ത് കാണാം "തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു."എന്ന്
ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കാൻ കാരണമായ പ്രകൃതി വിരുദ്ധ വൈകൃതയെ പിന്താങ്ങി സൽപ്പേര് സമ്പാദിക്കുന്നവർ എത്ര വലിയ തെമ്മാടിത്തരത്തിനും പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ല....
തന്റെ നേതാവ് എന്ത് തോന്നിവാസം പറഞ്ഞാലും അതിനെ ന്യായീകരിക്കാൻ മടിയില്ലാത്തവരും ഇതിന്റെ കൂടെക്കൂടും, തെറ്റ് ചെയ്തത് ആരായാലും തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം നട്ടെല്ലുള്ളവന്റെ മാത്രം ഗുണമാണ്, കുപ്രസിദ്ധി നേടാനായില്ലെങ്കിലും അവനെ ന്യായീകരിച്ച് കുപ്രസിദ്ധനൽകാനും നാണം കെട്ടവൻ ശ്രമിക്കും...
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെയാണ്.. ഒരാൾ പറഞ്ഞതിനോട് യോചിപ്പില്ലെങ്കിൽ അതിനെതിരെ അഭിപ്രായം പറയാൻ ഓരോരുത്തർക്കും അവകാശമുണ്ട്...
അതിനാൽ നബി (സ്വ) പറഞ്ഞത് നാം ഓർക്കുക. "നിങ്ങൾ കൂടെക്കൂടികളാകരുത്."

അബ്ദു ശഹീദ് ഫാറൂഖി